വ്യാപാര സമുച്ചയത്തിന്‍റെ മറവില്‍ വ്യാപാരികളില്‍ നിന്നും വന്‍ കൊള്ള

കൊച്ചി : കൊച്ചിയില്‍ വ്യവസായികളുടെ  പേരില്‍ വ്യാപാര സമുച്ചയം നിര്‍മ്മിക്കുവാനെന്ന നിലയിലാണ്  വന്‍ തട്ടിപ്പ് നടക്കുന്നത്.ആഗോള നിക്ഷേപക സംഗമത്തിന്‍റെ മറവില്‍ വിദേശ വ്യവസായികളില്‍ നിന്നടക്കം വന്‍തുക നിക്ഷേപം സ്വീകരിക്കുകയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യവസായ സംഘടനാ നേതാക്കള്‍ ആഡിറ്റ് പോലും നടത്താതെ പിരിച്ചെടുത്ത പണം വിനിയോഗിക്കുകയും ചെയ്യുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്.സര്‍ക്കാരിനെയും ജി സി ഡി എ യെയും കബളിപ്പിച്ചു കണ്ണായ ഭൂമി കൈക്കലാക്കിയാണ് വ്യാപാര സമുച്ചയ നിര്‍മാണം ആരംഭിച്ചത്.എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപനം നിര്മ്മിക്കുവാനായിട്ടില്ല.മാത്രമല്ല സ്ഥാപനം ഉയരും മുന്‍പേ ബാങ്കുകാര്‍ ജപ്തി നടപടിയും ആരംഭിച്ചു.കോടികള്‍ പിരിച്ചെടുത്തിട്ടും സ്ഥാപനം നഷ്ട്ത്തിലായത് സാമ്പത്തിക ദുര്‍വിനിയോഗം കൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.വ്യാപാര സമുച്ചയത്തിനുവേണ്ടി പിരിച്ച തുക വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതായും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി 2003 ലെ ആഗോള നിക്ഷേപക സംഗമത്തില്‍ ഉള്‍പ്പെടുത്തിയാണ് കൊച്ചിയില്‍ കേരളാ ട്രേഡ് സെന്റര്‍ നിര്‍മ്മാണപദ്ധതി മുന്നോട്ടുവച്ചത്. ചെറുപുഷ്പം ഫിലിംസിന് തീയറ്റര്‍ നിര്‍മ്മിക്കാനായി ജി സി ഡി എ നല്‍കിയ ഭൂമിയാണ് കേരളാ ചേംബര്‍ ഇടപെട്ട്, ട്രേഡ് സെന്റര്‍ നിര്‍മ്മിക്കാനുള്ള അനുമതിയാക്കി മാറ്റിവാങ്ങിയത്. സര്‍ക്കാരിന്റെ പിന്തുണയും അനുമതിയും ഉണ്ടെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് വിദേശികളും സ്വദേശികളുമായ നിക്ഷേപകരില്‍ നിന്ന് 40 കോടിയോളം രൂപയാണ് ഇതിനകം പിരിച്ചെടുത്തത്. ഇതിനിടെ സൌത്ത് ഇന്ത്യന്‍  ബാങ്കില്‍ നിന്ന് 6 കോടിയോളം രൂപ 2 ഘട്ടമായി വായ്പഎടുത്തിട്ടുമുണ്ട്. എന്നാല്‍ 11 വര്‍ഷം പിന്നിട്ടിട്ടും ട്രേഡ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനോ സ്ഥലം നിക്ഷേപകര്‍ക്ക് കൈമാറ്റം ചെയ്യാനോ രജിസ്റ്റര്‍ ചെയ്ത് നല്‍കാനോ ചേബംര്‍ നേതൃത്വം തയ്യാറായിട്ടില്ല. അതിനിടെ കൊച്ചിയിലെ സ്ഥലം ബാങ്ക് ജപ്തി ചെയ്യുന്ന കാര്യമറിഞ്ഞപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് പലര്‍ക്കും ബോധ്യമായത്.

2008 മുതല്‍ ഓഡിറ്റിംഗ് നടത്താതെ കോടികള്‍ വക മാറ്റിയതിനാല്‍ ചെറുപുഷ്പം ഫിലിംസ് കെ സിസിഐക്ക് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി റദ്ദ് ചെയ്തു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് നിര്‍മ്മിച്ച് ട്രേഡ് സെന്ററിന് കെട്ടിട നമ്പര്‍ നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. കെട്ടിടത്തിന്റെ ഉയരം സംബന്ധിച്ച കാര്യത്തില്‍ നഗ്നമായ ഏവിയേഷന്‍ നിയമ ലംഘനം നടന്നതിനാല്‍ നാവികസേനയും പദ്ധതിയെ എതിര്‍ക്കുകയാണ്. ഇതോടെ കോടികളുടെ നിക്ഷേപമിറക്കിയ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പണം നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

വിദേശ വ്യവസായം:കോണ്ഗ്രസ് ലീഗ് നേതാക്കള്‍ കേന്ദ്ര നിരീക്ഷണത്തില്‍

കൊച്ചി : അഴിമതിപ്പണം ഒതുക്കാന്‍ വിദേശ വ്യവസായം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നു. കേരളത്തില്‍ അഴിമതി നടത്തുന്ന പണത്തിന്‍റെ കമ്മീഷന്‍ വിദേശത്ത് സ്വീകരിച്ചാണ് അവിടെത്തന്നെ വ്യവസായങ്ങളില്‍ മുതല്‍മുടക്കുന്നത്. സംസ്ഥാന മന്ത്രിമാര്‍ അടക്കം പതിനഞ്ചോളം പേരാണ് ഇത്തരത്തില്‍ വ്യവസായം നടത്തുന്നത്. ലീഗിലെയും കൊണ്ഗ്രസ്സിലെയും നേതാക്കളാണ് ഇവരില്‍ ഭൂരിപക്ഷവും.<p> എറണാകുളം ജില്ലയിലെ ഒരു കോണ്ഗ്രസ് എം എല്‍ എ ഇക്കാര്യത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇദ്ധെഹത്തിന്‍റെ നിക്ഷേപം കൂടുതലായുള്ളത്‌. ഈ നിയമസഭാ കാലയളവിനുള്ളില്‍ നിരവധി വട്ടം വിദേശ യാത്ര നടത്തിയ ഇദ്ദേഹം ഈ മാസത്തിലും വിദേശ യാത്ര നടത്തിയതായാണ് പറയപ്പെടുന്നത്‌. കൊണ്ഗ്രസ്സിലും ഭരണത്തിലും വന്‍ പ്രതിസന്ധി നിലനില്‍ക്കെ ഇദ്ദേഹം നടത്തിയ യാത്ര കൊണ്ഗ്രസ്സിലും ഭരണ മുന്നണിയിലും സംസാരം ആയിട്ടുണ്ട്‌.</p><p> സംസ്ഥാന ഭരണകക്ഷി നേതാക്കള്‍ ബിനാമികളെ വെച്ചാണ് വിദേശത്ത് വ്യവസായം നടത്തുന്നതു. ഉന്നതന്മാരായ ചില ഉദ്യോഗസ്ഥര്‍ക്കും ഈ വ്യവസായത്തില്‍ പങ്കുണ്ടെന്നാണ് അറിയുന്നത്. ഇവരുടെയെല്ലാം വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.</p><p> ഡയറക്റ്ററെറ്റ് ഓഫ് റവന്ന്യു ഇന്‍റലീജന്‍സ് എന്‍ഫോര്‍സ്മെന്‍റ് തുടങ്ങിയ എജന്‍സികള്‍ക്കൊപ്പം സി ബി ഐ യുടെ ഒരു പ്രത്യേക വിഭാഗവും നേതാക്കളെ നിരീക്ഷിച്ച് വരുകയാണ്. മലപ്പുറത്തെ ചില ലീഗ് നേതാക്കളും നിരീക്ഷണ വലയത്തിലുണ്ട്. ഇവരുടെ യാത്രകള്‍ സമ്പാദ്യങ്ങള്‍ ബന്ധങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.></p><p> ബിജെപിയുടെ താല്‍പര്യ പ്രകാരമാണ് ഈ അന്വേഷണം നടക്കുന്നത്.ബിജെ പി യുടെ പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടുള്ളതിനാല്‍ എടുത്തുചാടി നടപടികള്‍ കൈക്കൊള്ളുകയില്ല. രാഷ്ട്രീയമായി തങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ കഴിയുന്ന അവസ്ഥയുണ്ടെങ്കില്‍ അതിനായിരിക്കും കേന്ദ്ര ഗവണ്മെന്‍റ് ശ്രമിക്കുക.</p><p>

ബിനാലെയിലെ വര്‍ണ വിസ്മയങ്ങള്‍

വര്‍ണ്ണ വിസ്മയങ്ങളില്‍ ഇതള്‍ വിരിയുന്ന അപൂര്‍വ കലാ ചാരുതയില്‍ ചരിത്ര സാംസ്കാരിക ഭൂമി ശ്രദ്ധേയമാകുന്നു. ഫോര്‍ട്ട്‌ ‌ കൊച്ചിയിലെ മുസരിസ് ബിനാലെയിലാണ് നിറങ്ങളുടെ സുന്ദര സ്വപ്നങ്ങളില്‍ വിരിയുന്ന മനോഹര വരകള്‍ നിറയുന്നത്.

ഫോര്‍ട്ട്‌ കൊച്ചിയില്‍നിന്ന് യഹൂദ ദേവാലയത്തിലേക്കുള്ള നടവഴിയിലെ ചുവരുകളിലാണ് വര്‍ണങ്ങളുടെ മായിക പ്രപഞ്ചം സൃഷ്ടിച്ചുകൊണ്ടു വര്‍ണ്ണ രാജികള്‍ പുതിയൊരു ചരിത്രം രചിക്കുന്നത്‌. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ മൂന്നു വിദ്യാര്‍ത്തികളാണ് ഭാവനാപൂര്‍ണമായ നിറക്കൂട്ടുകളാല്‍ ബിനാലെയെ അവിസ്മരണീയമായ കാഴ്ചയാക്കി മാറ്റുന്നത്.

പുരാവസ്തു വ്യാപാരിയായ ജോസഫ് മാത്യുവിന്റെന കടയുടെ വിശാലമായ ചുവരിലാണ് ദൃശ്യവിസ്മയത്തിന്റെറ നിറക്കാഴ്ച്ച ഒരുങ്ങുന്നത്. പൌരാണിക ചരിത്രം തുടിക്കുന്ന കൊച്ചിയുടെ വിശാലതയില്‍ ആധുനിക കൊച്ചിയുടെ സന്നിവേശമാണ് സപ്ത വര്‍ണങ്ങളും അവയുടെ സഞ്ചയവും വഴി ഇവിടെ സാധ്യമാക്കുന്നത്.

കടലും കായലും നീലിമ വിരിയിക്കുന്ന സാമീപ്യത്തില്‍ നീല വര്‍ണങ്ങളില്‍ ജലസമ്രുദ്ധിയെ ഗാംഭീരപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നു. ഹരിതഭൂമിയുടെ പ്രകാശനത്തിന് ഹരിതാഭമായ നിരവധി സന്ദേശങ്ങളും ചിത്രങ്ങളില്‍ ഉടനീളം കാണാം.

മറൈന്‍ഡ്രൈവും കൊച്ചി മട്ടാഞ്ചേരി മേഖലയിലെ കൃസ്ത്യന്‍ മുസ്ലീം ദേവാലയങ്ങളും ക്ഷേത്രങ്ങളും നേവല്‍ ബെയസും കപ്പലും ബോട്ടുകളും കടലും കായലും പാര്‍പ്പിടങ്ങളും കച്ചവടകേന്ദ്രങ്ങളും ജനങ്ങളും അടക്കം നിരവധി ബിംബങ്ങള്‍ ജീവന്‍ തുടിക്കുന്ന ന്ന വരകളില്‍ ഇവിടെ ദര്‍ശിക്കാം.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളായ ലക്ഷ്മിപ്രിയ, രമേഷ്, സാംസന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ദൃശ്യ വിസ്മയം ഒരുക്കിയിട്ടുള്ളത്. കലയുടെ കാഴച്ചകള്‍ക്ക് ജീവന്‍ തുടിക്കുന്ന വര്‍ണങ്ങളും വരകളും സമര്‍പിച്ച മനോഹാരിത നുകരുവാന്‍ ഏറെപേര്‍ എത്തുന്നുണ്ട്. വിദേശികളും സ്വദേശികളും അടക്കം നിരവധിപേര്‍ കാഴ്ച്ചക്കാരായി എത്തുമ്പോള്‍ അഭിനന്ദനങ്ങളുടെ പ്രവാഹവും മൂവര്‍ സംഘത്തിനു മുതല്‍കൂട്ടാകുന്നു.

എസ.കെ.രവീന്ദ്രന്‍

456

കുഞ്ഞാലിക്കുട്ടി കുടുങ്ങും 

ലീഗ്  നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ഊരാക്കുടുക്കില്‍. ഒട്ടനേകം കേസ്സുകളില്‍ നിന്ന് ഭരണസാമുദായിക സ്വാധീനം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ട കുഞ്ഞാലിക്കുട്ടി ഇപ്രാവശ്യം പെടുമെന്നാണ് ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചന.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഓ സൂരജിന്‍റെ ഓഫീസുകളും വീടും റെയിഡ് ചെയ്ത വിജിലന്‍സ് വിഭാഗത്തിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം നടത്തിയ കരുനീക്കങ്ങളുടെ ഭാഗമായിരുന്നു സൂരജിനെതിരായ നടപടികള്‍. സൂരജിനെ കണ്ണുവെച്ചവര്‍ കുഞ്ഞാലിക്കുട്ടിയെക്കൂടി ലക്‌ഷ്യം വെച്ചിരുന്നു.അതുകൊണ്ടുതന്നെ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ പാര്‍ട്ടിയിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ആയുധമാക്കുന്നതിനു സാദ്ധ്യതയുണ്ട്.

കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ വിജിലന്‍സ് ആഭ്യന്തരമന്ത്രിക്കു കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. തെളിവുകള്‍ കണ്ട ചെന്നിത്തല വിവരം ലീഗ് നേതൃത്വത്തെയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധി അറബിക്കടലില്‍ ഡി എല്‍ എഫിന്‌ സ്തുതി

കൊച്ചിയിലെ ചിലവന്നൂര്‍ കായല്‍ കയ്യേറി ഫ്ലാറ്റ് നിര്‍മ്മാണം നടത്തുന്നവര്‍ക്ക് ഭരണ സംരക്ഷണം.അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാതെ കൊച്ചി കോര്‍പറേഷന്‍ ആധികാരികളാണ് കയ്യേറ്റകാര്‍ക്ക് സംരക്ഷണം ഒരുക്കിയിട്ടുള്ളത്.

തീരസംരക്ഷണ വിജ്ഞാപനം ലഘിച്ചു ചിലവന്നൂര്‍ കായല്‍ കയ്യേറി ഡി എല്‍ എഫ് യൂണിവേഴ്സല്‍ ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ഫ്ലാറ്റ് നിര്മാഞണത്തിനെതിരെ ചിലവന്നൂര്‍ സ്വദേശി എ വി ആന്റ്ണി സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍മാണം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്.

കോടതി ഉത്തരവ് വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊച്ചി കോര്‍പറേഷനോ ഉത്തരവാദപ്പെട്ട അധികാരികളോ കോടതി ഉത്തരവ് നടപ്പിലാക്കുവാന്‍ ചെറുവിരല്‍ അനക്കിയില്ല എന്നത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡി എല്‍ എഫ് ന് ഡിവിഷന്‍ ബെഞ്ചിലോ സുപ്രീം കോടതിയിലെ അപ്പീല്‍ പോകുന്നതിനുള്ള അവസരമൊരുക്കി കൊടുക്കുകയാണ് കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

നാണമില്ലാത്തവരെ പുതുപ്പള്ളി വിളിക്കുന്നു

നാണം അതൊരു വികാരമാണ്.അതുണ്ടാകണമെങ്കില്‍ നല്ല മാതാപിതാക്കള്‍ക്ക് ജനിക്കണം. ഇരുപത്തെട്ടിനു ഉപ്പും പുളിയും തേക്കണം. പരമ്പരാഗതമായി ജീനുകള്‍ വഴി പകര്‍ന്നു കിട്ടുന്ന സംസ്കാരം ലഭിക്കണം. ചുരുക്കിപറഞ്ഞാല്‍ നാണം അതുണ്ടാകണമെങ്കില്‍ സംസ്കാരം ഉണ്ടാകണം.

മൂക്കറ്റം ചെളിയില്‍ മുങ്ങിയാലും ദുര്‍ഗന്ധം അനുഭവപെടാത്തവര്‍, ആന കുത്തിയാലും തൊലിയില്‍ പോറല്‍ എല്‍ക്കാത്തവന്‍, കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളവന്‍. ആദ്യം പറഞ്ഞ സംസ്കാരം ഇല്ലാത്തവരെയാണ് ചെളിയെ സുഗന്ധമായി കണക്കാക്കുന്നവനോടും കണ്ടാമൃഗത്തോടും എല്ലാം ഉപമിക്കുന്നത്.

ഒരു നാടന്‍ ചൊല്ലുണ്ട്. നാണമില്ലാത്തവന്റെെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണലായി കാണുന്നവന്‍ എന്ന്. എന്തുപറഞ്ഞാലും നാണമില്ലാത്തവരെക്കുറിച്ച് ഇങ്ങനെയാകും പറയുക.നാണത്തെക്കുറിച്ച് ഇങ്ങനെയൊരു ചിന്ത വരുവാന്‍ കാരണമുണ്ടായത് കേരള മുഖ്യന്‍ ഉമ്മന്‍ ചാണ്ടി അവര്‍കളെകുറിച്ച് ഓര്‍ത്ത്‌ പോയതിനാലാണ്. ടീയാന്‍ ലോകമുള്ളിടത്തോളം അറിയപ്പെടും നാണമില്ലാത്തവരുടെ നേതാവായി. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളയാളായി.

കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കേരളക്കരയിലാകെ നാണമില്ലാത്തവരുടെ ആറാട്ടാണ്. ആര്‍ക്കും എവിടെയും എന്തുമാകാം.ഖദര്‍ ഇട്ടാല്‍ മതി.കൌപീനമായെങ്കിലും ഖദര്‍ ഉണ്ടെങ്കില്‍ ആര്‍ക്കും എങ്ങനെയുമാകാം. ഭാര്യയെ തല്ലിയ മന്ത്രി. മന്ത്രിസഭയില്‍ വരെ വ്യഭിചാരികള്‍ മേഞ്ഞു. മേനിക്കൊഴുപ്പും കാണാന്‍ ചന്തവും ഉള്ള പെണ്ണൊരുത്തി കണ്ണിറുക്കി കാണിച്ചപ്പോള്‍ മുഖ്യന്‍റെ അന്തപ്പുരത്തിലെ രഹസ്സ്യങ്ങളെല്ലാം പാട്ടായി.പിന്നെ രംഭയായും തിലോത്തമയായും അവളുടെ സാരിത്തുമ്പിലിട്ട് ഇന്ദ്രസദസ്സിനെ അമ്മാനമാടി. ചാണ്ടീന്ദ്രന്‍ ഭ്രമിച്ചു പരവശനായി ഭക്തിപൂര്‍വ്വം അവളുമാരുടെ പാദാരവിന്ദങ്ങളില്‍ നയനങ്ങള്‍ പൂഴ്ത്തി നിദ്രാവിഹീനനായ് കുഴഞ്ഞു കുളിര്‍ത്തു.

രംഭതിലോത്തമ മേനകമാരുടെ കരലാളനകളില്‍ മയങ്ങിയ പഴയ ഇന്ദ്രസചിവന്മാര്‍ ആദ്യം മധുവും പിന്നെ മദിരാക്ഷിയും എന്ന ക്രമത്തിലായിരുന്നു ആഘോഷങ്ങളെങ്കില്‍ ജനകീയ മുഖ്യനും സചിവന്മാരും ആദ്യം മദിരാക്ഷി പിന്നെ മദ്യം എന്ന പുതിയ മദിരാക്ഷിമധുപാന ലയവിന്ന്യാസ രാസലീലകളിലാണ് ആത്മസംതൃപ്തി കണ്ടെത്തിയത്./p>

പണ്ട് നാണവും മാനവും ആര്‍ക്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ രംഭക്കും തിലോത്തമക്കുമെല്ലാം എവിടെയും സ്വൈര വിഹാരം ചെയ്യാം. രാജാവിന്റൊയും മന്ത്രിമാരുടെയും അന്തപ്പുരങ്ങളിലും ഇന്ദ്രസദസ്സിലുമെല്ലാം അവര്‍ക്ക് മാന്യതയുണ്ടായിരുന്നു . അവരുടെ കൈകളാല്‍ വിളമ്പുന്ന മധുരസത്തിനു ആരും മദ്യമെന്നു വിളിച്ചില്ല.

ഒരീസം രാത്രിയില്‍ ഉമ്മടെ മുഖ്യന്‍ ഇവ്വിധം സ്വപ്നം കണ്ടതോടെയാണ് കാര്യങ്ങള്‍ ഇങ്ങനെയെല്ലാം കലാശിച്ചത്. ആര്‍ക്കും ഖജനാവ് കയ്യിട്ടുവാരാം.ഖജനാവിലൊന്നുമില്ലെങ്കില്‍ കല്‍പ്പിക്കാം. "ആരവിടെ ബിജു രമേശ്‌ വരട്ടെ.നമ്മുടെ മടിശീല നിറക്കട്ടെ".

അന്തപ്പുരത്തിലെ തമ്പുരാട്ടിമാര്‍ വയറൊഴിയുകയോ വയ്യാതാകുകയോ ചെയ്‌താല്‍ ഉടന്‍ കല്‍പ്പിക്കാം."സരയൂ നദിപോലെരു സൂര്യ തേജസ്സുണ്ടല്ലോ. അവള്‍ വരട്ടെ. അവളുടെ കടക്കണ്ണിലെ കണ്കെട്ടുകണ്ടാല്‍ ഇശ്ശി സമാധാനമല്ല ഒരു ജന്മത്തിന്റെ പുണ്ണ്യം.ആ സൂര്യകാന്തി ചൂടില്‍ ഒന്ന് മയങ്ങട്ടെ"

മുഖ്യന്‍ കണ്ട സ്വപ്നങ്ങളൊക്കെയും ഉത്തമ സച്ചിവര്‍ക്ക് പകുത്തു നല്‍കിയതോടെ അവരും പുകഞ്ഞു. ഉള്‍പുളകത്താല്‍ കുളിരണിഞ്ഞു.പിന്നെ കയ്യോടുകയ്യ്‌ മെയോടുമെയ്യ്‌ എല്ലാം വളരെപെട്ടന്നായിരുന്നു.പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി ആകാശത്ത് നിന്നും വരും എന്നാ പ്രമാണം പോലെ എല്ലാം കാലിയാക്കി.മദ്യവും മദിരാക്ഷിയും ഒഴുകി.എങ്ങും ഉന്മാദം മാത്രം.

രാത്രി ഇരുട്ടി വെളുത്തപ്പോള്‍ തുണിയും പോയി ബോധവും ഇല്ല എന്ന മട്ടില്‍ ദേവദാസിപ്പുരകളിലെ അടുക്കള തിണ്ണയില്‍ ദാണ്ടേ കിടക്കുന്നു മുഖ്യനും കൂട്ടരും.

മാലോകര്‍ എല്ലാം കണ്ടു.കൂകി വിളിച്ചു.കുറ്റവും കുറവും ഉറക്കെ വിളിച്ചുപറഞ്ഞു.കേട്ടവരൊക്കെയും കാറിതുപ്പി.

മുഖ്യനുണ്ടോ നാണം ടീയാനപ്പോഴും സ്വപ്നത്തിന്റെ ഹാങ്ങ് ഓവറില്‍ ആയിരുന്നു.അപ്പോഴൊരു വിദ്വാന്‍ പറയുകയാണ്‌ ഇവര്‍ക്കൊന്നും നാണവും മാനവും ഇല്ല. നാണം ഉണ്ടാകണമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ടാകണം എന്ന്.എന്തൊരു പുകില്. ഇത്രയും സത്യം സത്യമായി പറഞ്ഞതിന് ഈയുള്ളവനെ കഴുവേറ്റുമോ ആവോ?

എസ്കെ

കാട്ടുതീ അല്ല,കരിന്തിരി

വയനാട്ടില്‍ മാവോയിസ്റ്റുകളുടെ മുഖപത്രം എന്ന പേരില്‍ കഴിഞ്ഞ ദിവസം പത്രക്കാര്ക്ക് കിട്ടിയ നോട്ടീസ് മാവോയിസ്റ്റുകളുടെ പേരില്‍ ആരോ നടത്തുന്ന തട്ടിപ്പാണെന്ന് സംശയം.മാവോയിസ്റ്റുകള്‍ വയനാട്ടിലും പരിസരത്തും ഉണ്ടെന്നു വരുത്തി തീര്‍ക്കുവാന്‍ ചില പത്ര പ്രവര്‍ത്തകര്‍ മുന്‍കാല നക്സലൈറ്റുകളുടെ സഹായത്തോടെ നടത്തുന്ന നാടകങ്ങളുടെ ഭാഗം മാത്രമാണ് കാട്ടുതീയും.

ബ്ലെയിഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്നും ബ്ലെയിഡ് മാഫിയക്കെതിരെ പരാതി ഉള്ളവര്‍ തങ്ങളെ സമീപിക്കണം എന്നുമാണ് കബനീ ദളത്തിന്‍റെ പേരില്‍ ഇറക്കിയ നോട്ടീസില്‍ പറയുന്നത്. ഇതില്‍ നിന്ന് തന്നെ ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കാവുന്നതാണ്.കാരണം മാവോയിസ്റ്റുകളെ നാട്ടില്‍ ആര്‍ക്കും അറിയില്ല. ആരും അറിയാത്ത മാവോയിസ്റ്റുകളെ എങ്ങനെയാണ് ബ്ലെയിഡ് മാഫിയക്കെതിരായ പരാതി അറിയിക്കുന്നത്.

മറ്റൊരു കാര്യം മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തി എന്നതാണ്. ഒരു പോലീസുകാരന്‍ ബ്ലെയിഡ് മാഫിയക്കെതിരായ റെയിഡ് വിവരം ബ്ലെയിഡ്കാരെ വിളിച്ചു അറിയിച്ചത് വിളിച്ചു പറഞ്ഞ പോലീസുകാരനോട് വിരോധമുള്ള മറ്റൊരു പോലീസുകാരന്‍ അന്നുതന്നെ ഈ വിവരം നാട്ടില്‍ ചിലരോട് പറഞ്ഞിരുന്നു. മാസങ്ങള്ക്ക് മുന്‍പേ നടന്ന ഈ സംഭവമാണ് ഫോണ്‍ ചോര്‍ത്തലായി അവതരിപ്പിച്ചിട്ടുള്ളത്.

മാണി യുഗം അവസാനിക്കുന്നു.

മുഖ്യമന്ത്രി ആകാന്‍ മോഹിച്ചു മുഖ്യപ്രതി ആയി മാറിയ കേരളാ രാഷ്ട്രീയത്തിലെ മുടി ചൂടാ മന്നനായ കെ എം മാണിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പോട്ടിതകര്‍ന്നത്‌ വളരെ പെട്ടന്നാണ്. ഐക്ക്യ മുന്നണി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്‌ നടത്തുന്ന ചതിയുടെയും വഞ്ചനയുടെയും അവസാനത്തെ ഇരയായാണ് മാണിയുടെ തകര്‍ച്ച ചരിത്രം രേഖപെടുത്തുക.

മാണിയുഗം അവസാനിക്കുമ്പോള്‍ ഐക്ക്യമുന്നണിക്കൊപ്പം നടന്ന എല്ലാവര്‍ക്കും വലിയൊരു പാഠം കൂടിയാകും പുതിയ സംഭവ വികാസങ്ങള്‍. കോഴ വാങ്ങിയതിനു സ്വന്തം ഭരണ സംവിധാനം തന്നെയാണ് മാണിയെ പ്രതിയാക്കിയിട്ടുള്ളത്.അതായത് പ്രഥമ ദൃഷ്ട്യ കേസ്സുണ്ടെന്നു താന്‍കൂടി നേതൃത്വം കൊടുക്കുന്ന ഭരണത്താല്‍ നിയന്ത്രികപ്പെടുന്ന പോലീസ് സംവിധാനത്തിന് ബോധ്യമായി എന്ന് ചുരുക്കം. ഇനി മാണി രാജിവെച്ചു പുറത്ത് പോകുകയാണ് ഉത്തമം.

മാണി മുഖ്യമന്ത്രി സ്ഥാനം മോഹിച്ചു തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാല്‍ ഈ അടുത്ത കാലത്താണ് തന്റെക സ്വപ്നത്തിനു ചിറകു നല്കുനവാന്‍ മാണി സംഘടിതമായ ചില ശ്രമങ്ങള്‍ തുടങ്ങിയത്.മന്ത്രി സഭയില്‍ രണ്ടാമനാരെന്ന ചര്‍ച്ചക്കിടെയാണ് മാണി തന്റെ പ്രാധ്യാന്യം ഉയര്‍ത്തികാട്ടുവാന്‍ ആദ്യം ശ്രമിച്ചത്‌.ഉപമുഖ്യമന്ത്രിസ്ഥാനം സൃഷ്ട്ടിക്കുവാന്‍ ശ്രമം നടന്നപ്പോളും മാണി അവകാശവാദം ഉന്നയിച്ചു.രണ്ടു വിഷയത്തിലും ലീഗിന് പ്രാമുഖ്യം നല്കുനവാനുള്ള ശ്രമാത്തെയാണ് മാണി തകര്‍ത്തത് . ഇത് ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.സംഭവങ്ങള്‍ ഇങ്ങനെ പുരോഗമിക്കുംമ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതാ വിഷയം ഉയര്ന്നു വന്നത്. ഈ അവസരം ഉപയോഗിച്ച് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെ മാണി നോട്ടം വെച്ചു. തന്റെര ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവനുള്ള അവസരമായി മാണി ചരടുവലി നടത്തുമ്പോള്‍ പി സി ജോര്‍ജ്ജും ആന്റണി രാജുവുമെല്ലാം ശക്തമായി മാണിക്ക് പിന്നില്‍ അണിനിരന്നു. കാര്യങ്ങള്‍ യു ഡി എഫിലൂടെ നടക്കില്ലെങ്കില്‍ മുന്നണി മാറുവാനും മാണിയും കൂട്ടരും ആലോചിച്ചത് ഈ ഘട്ടത്തിലാണ്.

അപ്പോഴേക്കും ലോകസഭ തിരഞ്ഞെടുപ്പ് വന്നു. അടുത്ത ലോകസഭയില്‍ കൊണ്ഗ്രസ്സിനു ഭൂരിപക്ഷം ലഭിച്ചാല്‍ ജോസ് കെ മാണിയെ കേന്ദ്രത്തില്‍ മന്ത്രിയാക്കാമെന്ന് ചില മതാധ്യക്ഷന്മാര്‍ മുഖേന മാണിക്കു കോണ്‍ഗ്രസ്‌ വാഗ്ദാനം നല്‍കി. തനിക്കില്ലെങ്കിലും തന്റെമ മകനെങ്കിലും ഒരു ഗുണം കിട്ടട്ടെ എന്ന് കരുതി ഈ ഘട്ടത്തില്‍ മാണി അടങ്ങി.ഇവിടെയാണ്‌ മാണിക്ക് പിഴച്ചത്.പുത്രവാത്സല്ല്യത്താല്‍ ബിഷപ്പുമാരുടെ പ്രലോഭനത്തില്‍ വീണുപോയ മാണി ലോകസഭയില്‍ കോണ്ഗ്രസ് തോറ്റതോടെ തന്റെ് പഴയ സ്വപ്നം പൊടിതട്ടിയെടുത്തു.ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ മറിച്ചിട്ട് മുഖ്യമന്ത്രിയാകുവാന്‍ മാണി തുനിഞ്ഞിറങ്ങി.ഉമ്മന്ചാഇണ്ടി എന്ന കൂര്‍മാബുധിയോടു മാണി എതിരിടാന്‍ തുടങ്ങുന്നു എന്ന് തിരിച്ചറിഞ്ഞ കുഞ്ഞൂഞ്ഞു കുഞ്ഞുമാണിക്കെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.

ചതിയുടെ ആധാര ശിലകളില്‍ രാജാവെന്നു രേഖപെടുത്തിയ കുഞ്ഞുഞ്ഞ് തന്റെക അനുചരന്മാരെ വെച്ച് മാണിക്കെതിരെ കരുക്കള്‍ നീക്കി. മാണിയെ വലയിലാക്കുവാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു ബാര്‍ ഹോട്ടല്‍ മുതലാളിമാരെ മാണിക്കടുത്തേക്ക് അയച്ചതിന് പിന്നില്‍ ചാണ്ടിയുടെ കരങ്ങളുണ്ട്‌.അങ്ങനെ ചാണ്ടി ഒരുവെടിക്ക് പലപക്ഷികളെ വീഴ്ത്തി. .മദ്യ വിരുദ്ധന്‍ സുധീരന്‍ മുഖ്യമന്ത്രിമോഹി മാണി പള്ളിയച്ചന്മാര്‍.അങ്ങനെ പലരും വീണു.

ഇത് കൊണ്ഗ്രസ്സിന്റെ് ഒരു രീതിയാണ് തങ്ങളുടെ ആവശ്യാനുസരണം ഘടക കക്ഷികളെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ തള്ളുക.എം വി രാഘവന്‍.ഗൌരിഅമ്മ.ബാലകൃഷ്ണപിള്ള....അങ്ങനെ ഒരുപാടുപേരുണ്ട് കോണ്ഗ്രസ്സിന്റെ ചതിയില്പെട്ടു എല്ലാം പോയവര്‍. എന്തൊക്കെയോ മോഹിച്ച കുഞ്ഞുമാണിയും നെയ്തെടുത്ത സ്വപ്നങ്ങളത്രയും പാഴിലായ അനാഥനെപോലെ അനന്തപുരിയുടെ പടിക്കെട്ടിറങ്ങുന്നു.

മാവോയിസ്റ്റ് ഉമ്മാക്കി ഭരണകൂട തന്ത്രം

മായോയിസ്റ്റ്‌ ആക്രമണ ഭീഷണി തല്പര കക്ഷികളുടെ മുതലെടുപ്പ് ശ്രമം മാത്രമെന്നാണ്‌ സൂചനകള്‍.കഴിഞ്ഞ കുറെ മാസങ്ങളായി മാവോയിസ്റ്റ്‌ ഇടപെടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചില പത്രങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് വന്‍തോതിലുള്ള സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു. എന്നിട്ടും ഒരൊറ്റ മാവോയിസ്റ്റിന്റെ് പൊടിപോലും ഇതുവരെ കിട്ടിയില്ല.

ഇതോടെയാണ് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്നു വരുത്തി തീര്‍ക്കുന്നത് ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ക്വാറി വനം മാഫിയയുടെയും സംഘടിത ശ്രമം ആണെന്ന സംശയം ബലപ്പെട്ടത്.

കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്നതായി പറയപെടുന്ന വെടിവെയ്പ്പ് ഒരു കേട്ടുകഥയാണോ എന്നും സംശയിക്കുന്നവരുണ്ട്. സായുധരും പ്രത്യേക പരിശീലനം സിദ്ധിച്ചവരുമായ രണ്ടു ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു എട്ടുപേരുള്ള ആക്രമികളെ കീഴപെടുത്തുവനോ പരുക്കേല്‍പ്പിക്കുവാനോ കഴിഞ്ഞില്ല എന്നത് വിശ്വസിക്കുവാന്‍ പ്രയാസമാണ്. ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്നും മാവോയിസ്റ്റുകളുടെ വെടിയുണ്ടകളും തൊപ്പിയും കിട്ടി എന്നാണു പോലീസ് പറയുന്നത്. ഇത് കൃതൃമമായി സംഘടിപ്പിക്കുവാന്‍ പോലീസിനു നിഷ്പ്രയാസം കഴിയുമെന്നിരിക്കെ ഇതുവെച്ചു ഏറ്റു മുട്ടലിനെ വിശ്വസനീയമാക്കുവാന്‍ കഴിയില്ല.

പോലീസിന്റെ വിശദീകരണത്തെ മറികടന്നു ചില പത്രങ്ങള്‍ പരുക്ക് പറ്റിയവര്‍ ആശുപത്രിയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വിട്ടിട്ടുണ്ട്.എവിടെന്നാണ് വിവരം എന്ന് പറയുന്നുമില്ല.ഈ പത്രങ്ങളാണ് കേരളത്തിലെ മാവോയിസ്റ്റ് ഇടപെടലിനെക്കുറിച്ചു നിരന്തരം വാര്ത്തകള്‍ ചമച്ചുകൊണ്ടിരിക്കുന്നത്. പോലീസിന്റെ സഹായത്തോടെ ചില പത്രങ്ങള്‍ നടത്തുന്ന വേലത്തരങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന് പുതിയ വാര്‍ത്തകള്‍ സംശയം സൃഷ്ട്ടിക്കുന്നു.

കേരളത്തില്‍ മാവോയിസ്റ്റുകള്‍ വരാറുണ്ട് എന്നത് സത്യമാണ്. കുറച്ചു വര്‍ഷങ്ങള്ക്കുി മുന്‍പ് അങ്കമാലിയില്‍ നിന്നും പിടിയിലായ മല്ല രാജറെഡി കൊല്ലത്ത് നിന്നും പിടിയിലാകുകയും ആന്ധ്ര പോലീസ് ആന്ധ്രയില്‍ കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയും ചെയ്ത മാവോയിസ്റ്റ് നേതാവ് എന്നിവരെല്ലാം കേരളവുമായി ബന്ധപ്പെട്ടിരുന്ന നേതാക്കളാണ്.എന്നാല്‍ ഇവരില്‍ നിന്നും കേരളത്തില്‍ മാവോയിസ്റ്റ് സംഘടന ഉണ്ടാക്കുമെന്നുള്ള യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.ഇവര്‍ വന്നത് സംഘടനാ കാര്യങ്ങള്‍ക്കല്ല. ചികിത്സക്കും മറ്റു കാര്യങ്ങള്‍ക്കുമാണ്.

ഇവരുമായി ബന്ധപ്പെടുത്തിയാണ് രൂപേഷും ഭാര്യ ഷൈനിയും ചര്‍ച്ച ആയതു.യുവജന വേദിയില്‍ നിന്നും ക്രമക്കേടുകളെ തുടര്‍ന്ന് പുറത്തായ ഇവര്‍ മല്ലരാജ റെഡിക്ക് ചില സഹായങ്ങള്‍ ചെയ്തു എന്നത് ശരിയാണ്.എന്നാല്‍ കൊല്ലത്ത് നിന്ന് പിടിക്കപെടുകയും ആന്ധ്രയില്‍ കൊല്ലപെടുകയും ചെയ്ത മാവോയിസ്റ്റ് നേതാവ് കേരളത്തില്‍ വന്നത് രൂപേഷിനെതിരെ നടപടി എടുക്കുവാന്‍ ആണെന്നാണ്‌ പറയപ്പെടുന്നത്‌. മാവോയിസ്റ്റുകളുടെ പേരില്‍ രൂപേഷ് നടത്തുന്ന ഇടപെടലുകള്‍ മാവോയിസ്റ്റ്‌ സംഘടനക്ക് അപമാനം ഉണ്ടാക്കുന്നതാണ് എന്നാണു അവര്‍ വിലയിരുത്തിയിരുന്നത്. ആന്ധ്ര നേതാവ് പിടിക്കപെടുന്നതിനു ഇടയാക്കിയത് രൂപേഷ് ഒറ്റിയത്കൊണ്ടാണെന്നും സംശയിക്കന്നവരുണ്ട്.

ഇത്തരത്തില്‍ നക്സലുകളുടെ സംശയ ദൃഷിടിയിലുള്ള ഒരാളെ വെച്ചാണ് മാവോയിസ്റ്റ് കഥകള്‍ രൂപപെടുന്നതും എന്നതും ശ്രദ്ധേയമാണ്.രൂപേഷിനെ പോലീസും മാധ്യമങ്ങളും ഉപയോഗപ്പെടുതുകയാണോ എന്നും സംശയിക്കുന്നവരുണ്ട്. പഴയകാല നക്സലൈറ്റ് നേതാക്കള്‍ ഇക്കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മാവോയിസ്റ്റ് ഉമ്മാക്കിയുമായി ഭരണകൂടം ഇറങ്ങിയതിനു പിന്നില്‍ ആദിവാസി മേഖലയില്‍ സി പി ഐ എം പ്രവര്‍ത്തനം ശക്തമാക്കിയതുകൊണ്ടാണ്.എം ബി രാജേഷ് എം പി അട്ടപ്പാടിയില്‍ നടത്തിയ നിരാഹാര സമരം വന്‍തോതില്‍ ജനപിന്തുണ ആര്‍ജ്ജിച്ചത് ഭരണക്കാരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ജനങ്ങള്‍ സി പി ഐ എമ്മിലേക്ക് എത്തുന്നത് തടയുവാനും ആദിവാസി മേഖലയിലെ ഭരണ പരാജയം മറക്കുവാനുമാണ് യു ഡി എഫ് നേതൃത്വം മാവോയിസ്റ്റ് ഉമ്മാക്കി ഉയര്ത്തിായിട്ടുള്ളത്.

കൂടാതെ ആദിവാസി മേഖല കേന്ദ്രീകരിചു വനം ക്വാറി മാഫിയകള്‍ നടത്തുന്ന കൊള്ളക്ക് മറയിടുവാനും കഴിയുമെങ്കില്‍ ആദിവാസികളെ മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ഈ മേഖലയില്‍ നിന്ന് ഒഴിപ്പിക്കുവാനുമുള്ള നീക്കമാണ് ഇപ്പോഴത്തെ നാടകങ്ങള്ക്ക്യ പിന്നില്‍ നടക്കുന്നത്.

കുഞ്ഞുങ്ങളോട് കൊടുംക്രൂരത

അപരിഷ്കൃതവും ക്രൂരവുമായ ശിക്ഷാ നടപടികള്‍ വഴി കേരളത്തിലെ വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ മേഖലക്ക് അപമാനം വരുത്തുന്നതായി ആക്ഷേപം ഉയരുന്നു.സാംസ്കാരിക കേരളത്തിന്‌ ദുരനുഭവങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ വളര്ന്നു വരുന്ന തലമുറയെ അരാചകത്വത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സാമൂഹ്യ നിരീക്ഷകര്‍ പങ്കുവെക്കുന്നത്.

നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ബാദ്ധ്യതപ്പെട്ട വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങളുടെ മാനസികമായ വികാസത്തിന് സഹായിക്കാത്ത പ്രവണതയാണ് പീഡനങ്ങള്‍ വഴി രൂപപ്പെട്ടിട്ടുള്ളത്.കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചക്ക് ഉതകുന്നതും ഭാവനകള്‍ വളര്‍ത്തുന്നതുമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിന് പകരം അവരെ മാനസികമായി മുരടിപ്പിക്കുന്നതും നിരന്തരം വേദനിപ്പിക്കുന്നതുമായ സമീപനമാണ് സ്കൂള്‍ അധികാരികള്‍ വ്യാപകമായി സ്വീകരിച്ചു വരുന്നത്.

കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കരുത് പൊട്ടുകുത്തരുത് , നെയില്‍ പോളിഷ് ചെയ്യരുത്, മാലയും വളയും മോതിരവും ധരിക്കരുത് തുടങ്ങിയ നിരവധി ശാസനകളാണ സ്കൂളുകളില്‍ നിലനില്ക്കു്ന്നത്.ഇങ്ങനെ ചെയ്‌താല്‍ കുട്ടികളെ പരസ്യമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

ഇതുവഴി കുരുന്നു മനസ്സുകളില്‍ അപകര്‍ഷതാ ബോധവും ആത്മഹത്യാ പ്രവണതയും വരെ കാണപ്പെടുന്നതായി മനശാസ്ത്ര വിദഗ്ദര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.സ്വയം ഉള്‍വലിയുകയും മൌനിയായി കാണപ്പെടുകയും വിവിധ മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുകയാണെന്ന നിരീക്ഷണവും ഉണ്ടായിട്ടുണ്ട്.

അധ്യാപകരില്‍ പലരുടെയും മാനസിക നിലയിലുള്ള വൈകല്ല്യങ്ങളാണ് ഇത്തരം അധമ പ്രവര്ത്തികള്ക്ക് അവരെ പ്രേരിപ്പിക്കുന്നത്.കുഞ്ഞുങ്ങളില്ലാത്ത അമ്മമാര്‍ കുടുംബ പ്രശ്നങ്ങലുള്ളവര്‍ തുടങ്ങിയവര്‍ അധ്യാപകരായി വരുമ്പോഴുള്ള മാനസിക സമ്മര്ദ്ദങ്ങളാണ് ഇത്തരം പീടനങ്ങള്‍ക്ക് പിറകിളിലുള്ളത് .കൂടാതെ സദാചാര പോലീസ് കളിക്കുന്ന സ്കൂള്‍ അധികൃതരും ഇത്തരം പീഡനങ്ങളുടെ പ്രചാരകരായി മാറിയിട്ടുണ്ട് തിരുവനന്തപുരത്ത് കുരുന്നിനെ പട്ടിക്കൂക്കൂട്ടിലടച്ച സംഭവം ഏറെ വിവാദമായിരുന്നു.അതിക്രൂരമായി കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവങ്ങളും ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതെല്ലാം സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ബാലപീഡനത്തിന്റൊ ഭീകരമായ അവസ്ഥയെയാണ്.